വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് ഇൻഷ്വറൻസ്; പ്രവാസികൾക്ക് ഓൺലൈൻ ആരോഗ്യസേവനവും ലഭ്യമാക്കും

വിദേശരാജ്യങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് നോർക്ക രജിസ്ട്രേഷനും ഇൻഷ്വറൻസ് പരിരക്ഷയും ഏർപ്പെടുത്തുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Pinarayi Vijayan

Source: Courtesy: Mathrubhumi

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, വിദേശത്തു കഴിയുന്ന മലയാളി വിദ്യാർത്ഥികളെ സഹായിക്കുന്നതിനു വേണ്ടിയാണ് കേരള സർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചത്.

നിലവിൽ ആറു മാസത്തിൽ കൂടുതൽ വിദേശത്ത് ജീവിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന മലയാളികൾക്കാണ് നോർക്ക രജിസ്ട്രേഷനും ഇൻഷ്വറൻസും ഉള്ളത്. ഗൾഫ് മേഖലയിലെ മലയാളികളാണ് ഇത് കൂടുതലായും ഉപയോഗിക്കുന്നത്.

എന്നാൽ കൊറോണവൈറസ് ബാധയുടെ സാഹചര്യത്തിൽ വിദേശത്തുള്ള മലയാളി വിദ്യാർത്ഥികളെക്കുറിച്ചുള്ള വ്യക്തമായ കണക്കുകൾ സംസ്ഥാന സർക്കാരിന്റെ കൈവശമില്ല. വിദേശത്തുള്ള മലയാളി വിദ്യാർത്ഥികൾക്ക് സഹായമെത്തിക്കാനുള്ള ശ്രമങ്ങളിലും ഇത് തടസ്സമാകുന്നുണ്ട്.

ഇത് കണക്കിലെടുത്താണ് നോർക്ക റൂട്സ് ഓവർസീസ് സ്റ്റുഡന്റ്സ് രജിസ്ട്രേഷൻ തുടങ്ങുന്നതെന്നന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

ഇപ്പോൾ വിദേശത്തുള്ള വിദ്യാർത്ഥികളും ഇനി വിദേശത്ത് പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളും രജിസ്റ്റർ ചെയ്യണമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇത് നിർബന്ധിതമാക്കും.  രജിസ്റ്റർ ചെയ്യുന്നവിദ്യാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡും നൽകും.
രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് വിമാനയാത്രാക്കൂലി ഇളവും നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

വിദേശമലയാളികൾക്ക് ഓൺലൈൻ ആരോഗ്യസേവനം

അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊറോണവൈറസ് ബാധിച്ച് മലയാളികൾ മരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു പ്രഖ്യാപനം.

പല രാജ്യങ്ങളിൽ നിന്നും മലയാളികൾ എന്തു ചെയ്യണമെന്നറിയാതെ കേരളത്തിലേക്ക് വിളിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതേത്തുടർന്ന്, വിദേശമലയാളികൾക്ക് ഓൺലൈൻ മുഖേനയും ടെലിഫോൺ മുഖനേയും കേരളത്തിലെ ഡോക്ടർമാരുടെ സേവനം തേടാൻ അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്താണ് ഈ സേവനം ഉപയോഗിക്കാവുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് ആറു വരെയാണ് ഈ സേവനം ലഭ്യമാകുക.

ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഓർത്തോ, ഇ.എൻ.ടി., ഒഫ്താൽമോളജി വിഭാഗം ഡോക്ടർമാരുടെ സേവനമാണ് നിലവിൽ ലഭിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.


കൊറോണവൈറസ് ബാധയുമായി ബന്ധപ്പെട്ട ഓസ്ട്രേലിയയിലെ എല്ലാ വാർത്തകളും


Australians must stay at least 1.5 metres away from other people. Indoors, there must be a density of no more than one person per four square metres of floor space.

If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.

If you are struggling to breathe or experiencing a medical emergency, call 000.


Share

Published

Updated

By Deeju Sivadas

Share this with family and friends